20.4.09

5. അങ്ങനെ ഒരു കോടതി ബിരിയാണി.........?


നമ്മുടെ ‘തലശ്ശേരിക്കാരന്‍’ ആദ്യ മലയാള നോവലിസ്റ്റിനെ ഓര്‍മ്മയുണ്ടോ?
...
‘ഇന്ദുലേഖയുടെ’ കര്‍ത്താവ് ‘ചന്തുമേനോന്‍’ ,
...
അദ്ദേഹം സായിപ്പന്മാരായ ജഡ്ജിമാരും വക്കീലന്മാരും നിറഞ്ഞ കോടതിയില്‍ വെച്ച് മാരാരെ കൊണ്ട് ചെണ്ടകൊട്ടിച്ച സംഭവം ഓര്‍ത്തുകൊണ്ട് ഞാന്‍ ഈ പോസ്റ്റ് ആരംഭിക്കുന്നു.
....
....
....ജഡ്ജി‌‌....
....
അതിനു മുകളില്‍ ആരെങ്കിലും ഉണ്ടോ?
???
മാളിക മുകളേറിയ മന്ത്രിയെ പീഠനകേസില്‍ പ്രതിയാക്കാനും പീഠനകേസിലെ പ്രതിയേ സാമൂഹ്യസേവകനാക്കാനും ഒരു ജഡ്ജി വിചാരിച്ചാല്‍ കഴിയും.
....
....
ഏറണാകുളത്തുള്ള ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്താക്കണമെന്ന് പറയുന്നു.
‘എന്റെ അഭിപ്രായം മറിച്ചാണ്. തിരുവനന്തപുരത്തുള്ള ആ ‘നിയമസഭാമന്ദിരം, സെക്രട്ടേറിയറ്റ്, പരീക്ഷാഭവന്‍, പീ.എസ്.സി. ഓഫീസ്‘ ആദിയായവ മാറ്റി ഏറണാകുളത്താക്കിയാല്‍ വളരെ നന്നായിരിക്കും‘.
കേരളത്തിന്റെ തലസ്ഥാനം തെക്കെ അറ്റത്തും ഇന്ത്യയുടെ തലസ്ഥാനം വടക്കെ അറ്റത്തും ആയത് കൊണ്ട് കഷ്ടപ്പെടുന്ന കണ്ണൂര്കാര്‍ക്ക് ഈ മാറ്റം കൊണ്ട് ആശ്വാസം ലഭിക്കും. ചിലപ്പോള്‍ ഇവിടെയുള്ള കൊലപാതക പരമ്പര അവസാനിക്കും.
.....
.....
.....
ഇവിടെ കഥാനായകനായ നമ്മുടെ ജഡ്ജിക്ക് മാത്രമായ ചില പ്രത്യേകതകള്‍ ഉണ്ട്. വലിയ കറുത്ത ശരീരം. കറുത്ത കോട്ടിട്ട് വെളുത്ത ടൈ കെട്ടി അല്പം ഇരുട്ടുള്ള തൊണ്ടിസാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ നമ്മുടെ ജഡ്ജി കടന്നാല്‍ ടൈയുടെ തിളങ്ങുന്ന വെളുപ്പ് കണ്ട് വേണം ആളെ തിരിച്ചറിയാന്‍. ചേംബറില്‍ നിന്ന് പുറത്തിറങ്ങുന്നത്, കാലടിശബ്ദം കേട്ടാല്‍ തിരിച്ചറിയാം.(ജുറാസിക് പാര്‍ക്കിനെ ഓര്‍ക്കുക). ജഡ്ജി ഓരോ കാലടി അമര്‍ത്തി ചവിട്ടുന്നുണ്ടെങ്കിലും ഓഫീസിലുള്ളവരെല്ലാം അദ്ദേഹത്തിന്റെ മുന്നില്‍ ....‘കാറ്റ് വാക്കിങ്ങ്‘..... നടത്താറാണ് പതിവ്.
...
...
പിന്നെ അദ്ദേഹത്തിന്റെ ഒച്ച കേട്ട് പേടിക്കാത്ത ഒരു ജൂനിയര്‍ ഉദ്യോഗസ്ഥനും ആ കോടതിയിലില്ല. ഫയല്‍ എത്തിക്കാനൊ, ചൊദ്യത്തിന് മറുപടി പറയാനൊ അല്പം വൈകിയാല്‍ …പിന്നെ അവിടെ നില്‍ക്കേണ്ട. ചിലപ്പോള്‍ തൂക്കിക്കൊല്ലുമോ എന്ന് തോന്നും. ….ഓര്‍ഡര്‍,,ഓര്‍ഡര്‍…
...
...
ഓഫീസിലുള്ളവരെല്ലാം വെപ്രാളപ്പെട്ട് ഓടുന്നുണ്ടെങ്കില്‍ മനസ്സിലാക്കാം —‘ജഡ്ജി ഇറങ്ങിയിട്ടുണ്ട്‘-- വളരെ രഹസ്യമായി അദ്ദേഹത്തിന് ഒരു ഓമനപ്പേരുണ്ട്.
...
...
—കരിംഭൂതം--…
...
അങ്ങനെയിരിക്കെ ഒരു പ്രത്യേക ദിവസം വന്നു. അന്നാണ് 27 വര്‍ഷത്തെ സേവനത്തിനു ശേഷം കോടതി ഓഫീസിലെ ശിപായി (പ്യൂണ്‍) റിട്ടയര്‍ ചെയ്യുന്നത്. ഇത്രയും കാലം ഏഷണിയുടെയും ഭീഷണിയുടെയും തണലില്‍ ജീവിച്ച പാവം ഇന്ന് മുതല്‍ സ്വാതന്ത്ര്യം നേടുകയാണ്. ഇത്രയും കാലം സേവിച്ച ആള്‍ക്ക് അനുയോജ്യമായ യാത്രയയപ്പ് നല്‍കാന്‍ തീരുമാനിച്ചു. അതിലെ ഒരിനമാണ് ഉച്ചഭക്ഷണം. ജഡ്ജിയും വക്കീലും മജിസ്രേട്ടും ആമീനും ക്ലാര്‍ക്കും പ്യൂണും ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന അസുലഭ അവസരമാണ്, ഇത്തരം യാത്രയയപ്പുകള്‍,.
...
...
ഉച്ച ഭക്ഷണം നഗരത്തിലെ മികച്ച ഹോട്ടലില്‍ നിന്നും കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കി. ജഡ്ജിയുടെ ചേംബറിനു തൊട്ടടുത്ത മുറിയാണ് ഭക്ഷണത്തിനു വേണ്ടി ഒരുക്കിയത്. എല്ലാവര്‍ക്കും ഇരിപ്പിടം ഒരുക്കിയപ്പോള്‍ ജഡ്ജിക്കു ഒരു വീ‍ഐപീ ഇരിപ്പിടം തയ്യാറാക്കി. ഇന്നത്തെ താരം ജഡ്ജി തന്നെ, അല്ലാതെ പെന്‍ഷനാവുന്ന പ്യൂണ്‍ അല്ല. ഹോട്ടലില്‍ നിന്നും ബിരിയാണി പാര്‍സല്‍ വന്നതോടെ എല്ലാവരും ഭക്ഷണത്തിനു തയ്യാറായി. ചേംബറില്‍ ഇരിക്കുന്ന ജഡ്ജിയെ ഭക്ഷണ കാര്യം അറിയിച്ചു.
...
...
അദ്ദേഹം പുറത്ത് വന്നതോടെ സദസ്സ് നിശബ്ദമായി. പരിപാടിയുടെ ചുമതലയുള്ള സീനിയറായ ക്ലാര്‍ക്ക് വീഐപീ ഇരിപ്പിടം കാണിച്ചു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ ‘നമ്മുടെ വിഐപി, ഭക്ഷണ പായ്ക്കറ്റ് വെച്ച ഭാഗത്തേക്ക് പോയി നല്ലത് നോക്കി രണ്ട് ബിരിയാണി പായ്ക്കറ്റ് എടുത്ത് നേരെ അകത്തേക്ക് കടന്ന് വാതിലടച്ചു. അല്പം വിഷമം തോന്നിയെങ്കിലും എല്ലാവരും ആശ്വസിച്ചു. ‘നേരാംവണ്ണം ഒച്ചവെച്ച് കഴിക്കാമല്ലൊ’.
..
സദസ്സിലുള്ള എല്ലാവരുടെയും മുന്നില്‍ ബിരിയാണി പായ്ക്കറ്റുകള്‍ നിരന്നു. അധികമുള്ള പായ്ക്കറ്റ് ഇടയ്ക്കിടെ കോടതിയില്‍ വരുന്ന പോലിസുകാര്‍ക്കു കൊടുത്തു.
ചിരിച്ചും തമാശ പറഞ്ഞും ബിരിയാണി പൊതിഞ്ഞ മനോരമ തുറന്നു, പിന്നെ പതുക്കെ, ചൂടുകൊണ്ട് വാടിയ വാഴയില തുറന്നു. ‘ഹായ്, ചൂടുള്ള ബിരിയാണിയുടെ മണം’.... അതില്‍ അല്പം പതുക്കെ വലത് കൈയില്‍ എടുത്ത് വായിലിടുന്നതിനു മുന്‍പ്… ‘എല്ലാവരും ഞെട്ടി.!!!!
....
....
അതാ ജഡ്ജി വാതില്‍ തുറന്ന് ചേംബറില്‍ നിന്നും പുറത്ത് വരുന്നു. ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളുമായി മന്ദം മന്ദം ഓരോ കാലടി വെച്ച് നടന്ന് നടന്ന് വരുന്ന ജഡ്ജിയുടെ രണ്ട് കൈകളിലും ഓരോ കോഴിയെ കഴുത്ത് ഞെരിച്ച് തൂക്കിപിടിച്ചിരിക്കുന്നു,.
....
.…വലത് കൈയില്‍ നാടന്‍ കോഴി (ചുവപ്പ് നിറം)…..ഇടത് കൈയില്‍ ലഗോണ്‍ കോഴി (വെള്ള നിറം) . അങ്ങനെ നടന്ന് രണ്ട് കൈയിലുള്ളതും ഒഴിഞ്ഞ മേശമേല്‍ എറിഞ്ഞ്, ചുറ്റുപാടും നിരീക്ഷിച്ച് അമര്‍ത്തി ഒന്നു മൂളി വന്നത് പോലെ തിരിച്ചുപോയി.
...
ആദ്യത്തെ ഞട്ടല്‍ മാറി എല്ലാവരും ഒന്നു കൂടി ശ്രദ്ധിച്ചപ്പോഴാണ് കാര്യം മനസ്സിലായത്…. വലതു കൈയില്‍ പ്ലാസ്റ്റിക്ക് സഞ്ചിയിലെ അച്ചാറും, ഇടതു കൈയില്‍ തൈരുമാണെന്ന് ….അപ്പോള്‍ നമ്മുടെ വിഐപി എടുത്ത പായ്ക്ക്റ്റുകള്‍ എല്ലാവര്‍ക്കും വേണ്ട അച്ചാറും തൈരുമാണ്!!!
....
....
അച്ചാറും തൈരും ജഡ്ജിക്ക്…ബിരിയാണി...???
???
പിന്നെ സംഭവിച്ചത്...???
???
ഹോട്ടലില്‍ പോയി പുതിയ ബിരിയാണി വരുത്തി ജഡ്ജിക്കു നല്‍കുന്നതു വരെ മറ്റുള്ളവര്‍, തുറന്ന ബിരിയാണി അടച്ച് വെച്ചു. ബിരിയാണിയുടെ കൂടെ ‘തൊട്ട്കൂട്ടാന്‍ അച്ചാറും തൈരും വേണമെന്ന്‘ ആരും പറഞ്ഞില്ല. മേശമേലുള്ള അച്ചാറും തൈരും ‘ഒന്ന് തൊടാന്‍‘ കൂട്ടത്തിലാര്‍ക്കും ധൈര്യം വന്നില്ല. കഴുത്ത് ഞെരിച്ച് കൊന്ന ലഗോണ്‍ കോഴിയും നാടന്‍ കോഴിയും തോല് പൊളിക്കാതെ മേശപ്പുറത്ത് തന്നെ കിടക്കുകയാണ്.

4 comments:

  1. അച്ചാറിന്റെയും തൈരിന്റേയും ഉപമിച്ചത് കലക്കി..

    ReplyDelete
  2. ith thannayalle yakshi teacherude kathayayi parannath....

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!