13.8.10

സെൻസസ് ഡ്യൂട്ടി, ഒരു തുറന്ന സമീപനം


            മദ്ധ്യവേനൽ അവധി സസുഖം ആഘോഷിക്കാനായി കാത്തിരിക്കും‌നേരം, ഒരു വില്ലനെപ്പോലെ സെൻസസ് ഡ്യൂട്ടി കിട്ടിയതിൽ സന്തോഷിച്ച ഒരേയൊരു അദ്ധ്യാപകൻ മാത്രമേ നമ്മുടെ വിദ്യാലയത്തിൽ കാണുകയുള്ളു;

… നമ്മുടെ കുട്ടപ്പൻ‌ മാസ്റ്റർ മാത്രം.

                  സർക്കാർ തീരുമാനിക്കുന്ന പാഠ്യേതര ഡ്യൂട്ടികളെല്ലാം മാസ്റ്ററെ തേടിയെത്തും; അഥവാ എത്തിയില്ലെങ്കിൽ അദ്ദേഹം ഏണിവെച്ച് കയറി, എത്തിപ്പിടിച്ച് വാങ്ങും. അങ്ങനെ, പത്ത് വർഷം കൂടുമ്പോൾ ജനസംഖ്യ കണ്ടെത്തി ജനങ്ങളെ ഞെട്ടിക്കുന്ന, കാനേഷുമാരി എന്ന സെൻസസ്ഡ്യൂട്ടിയും മാസ്റ്ററെ തേടിയെത്തിയതിൽ ആരും ആശ്ചര്യപ്പെട്ടില്ല.

                  അദ്ധ്യാപന അദ്ധ്യാപനേതര ഡ്യൂട്ടികളെല്ലാം വളരെ സന്തോഷത്തോടെ ചെയ്യുന്ന, ഈ മാതൃകാ അദ്ധ്യാപകന് ഇതുവരെ അവാർഡൊന്നും ലഭിച്ചിട്ടില്ല എന്ന കാര്യം ഒരു ദുഖഭാരമായി ഇന്നും അവശേഷിക്കുന്നു.

                    അദ്ദേഹം പഠിപ്പിക്കുന്ന വിഷയങ്ങളിൽ ഇതുവരെ ഒരൊറ്റ വിദ്യാർത്ഥിപോലും തോറ്റിട്ടില്ല, ‘തോറ്റ ചരിത്രം കേട്ടിട്ടില്ല’. ആ മഹത്തായ അദ്ധ്യാപനം ആസ്വദിക്കാൻ സഹപ്രവർത്തകർ ഒരുചെവി സ്വന്തം ക്ലാസ്സിലും മറുചെവി തൊട്ടടുത്ത കുട്ടപ്പൻ‌മാസ്റ്ററുടെ ക്ലാസ്സിലേക്കും നീട്ടിവെക്കാറുണ്ട്.

                           സാധാരണ അദ്ധ്യാപകർക്കുള്ള ചില ദു(നല്ല)സ്വഭാവങ്ങളൊന്നും കുട്ടപ്പൻ മാസ്റ്റർക്കില്ലാത്തതിനാൽ അദ്ധ്യാപക സമൂഹം പലപ്പോഴും അദ്ദേഹത്തെ ഒറ്റപ്പെടുത്താറാണ് പതിവ്. മദ്യപാനം, പുകവലി, ലഹരിവസ്തുക്കൾ, എന്നിവക്കെതിരായി സ്ക്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ബോധവൽക്കരിക്കാനുള്ള ഡ്യൂട്ടി അദ്ദേഹത്തിനാണ്. സ്വന്തം ജീവിതത്തെ മാതൃകയാക്കി കുട്ടപ്പൻ മാസ്റ്റർ കുട്ടികൾക്കായി നടത്തുന്ന ബോധവൽക്കരണക്ലാസ്സിൽ മറ്റുള്ള അദ്ധ്യാപകർക്കും സൌജന്യപ്രവേശനം ലഭിക്കും. അങ്ങനെയൊരു മദ്യവിരുദ്ധക്ലാസ്സിൽ ഒരിക്കൽ ഇരുന്നവൻ; പിന്നീട് അവന്റെ ജീവിതത്തിലൊരിക്കലും മദ്യം കൈകൊണ്ട് തൊടുകയില്ല എന്നകാര്യം ഉറപ്പാണ്. അതുകൊണ്ട് വിദ്യാർത്ഥികളെ കൂടാതെ ആ ക്ലാസ്സുകളിൽ ഇരിക്കുന്നത്; ജീവിതത്തിൽ മദ്യപാനം, പുകവലി, കറുപ്പ്, കഞ്ചാവ്, തുടങ്ങിയ മഹത്തായ മാന്യ മഹാസുഖങ്ങളെല്ലാം ഉപേക്ഷിക്കാൻ തയ്യാറായ മഹാത്യാഗികൾ മാത്രമായിരിക്കും.

… കുട്ടപ്പൻ???
… അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആഘോഷപൂർവ്വം ഗുരുദക്ഷിണയായി അദ്ധ്യാപകന് നൽകിയ പേരാണ് ‘കുട്ടപ്പൻ മാസ്റ്റർ’
… പുന്നാരം‌പറമ്പൻ മാളികവീട്ടിൽ ഇട്ടിച്ചൻ മകൻ മത്തായി ഇട്ടിച്ചന്റെ ഇളയമകനെ, പുന്നാരം‌പറമ്പൻ തോമസ് മത്തായി എന്ന് ഇടവകപള്ളിയിൽവെച്ച്, അച്ചൻ വെഞ്ചരിച്ച വെള്ളം‌ തലയിൽതളിച്ച് നാമകരണം നടത്തിയത്, ചുരുക്കി ‘പി.ടി.മത്തായി’ എന്ന് അറിയപ്പെട്ടെങ്കിലും; അദ്ധ്യാപകനായി ആദ്യത്തെ സ്ക്കൂളിൽ ആദ്യ ദിവസത്തെ ആദ്യത്തെ ക്ലാസ്സിൽ‌വെച്ച്, ഇരുപത്തിനാല് പെൺകുട്ടികളിൽ ഒന്നിനെപ്പോലും അടിക്കാതെ, ഇരുപത്തിഒന്ന് ആൺ‌കുട്ടികളേയും ഒരേ ചൂരൽ‌കൊണ്ട് അടിച്ച് പുറത്തുകടക്കവേ, അതേ ആൺ‌കുട്ടികൾ ആഘോഷപൂർവ്വം അതേ ചൂരൽ രണ്ടായിപ്പൊട്ടിച്ച്‌കൊണ്ട്, അതേ അദ്ധ്യാപകന് അതേ നിമിഷം ഒരു പേരിട്ടു,,,
… പഞ്ചാരകുട്ടപ്പൻ,,,
… അത് ചുരുങ്ങി വെറും കുട്ടപ്പനായി,
… സ്ക്കൂളുകളും കുട്ടികളും മാറി,
… എന്നിട്ടും കുട്ടപ്പൻ കുട്ടപ്പൻ തന്നെ.

                     മാതൃകാ അദ്ധ്യാപകനായ കുട്ടപ്പന് ദുശ്ശിലങ്ങൾ ഒന്നുമില്ലെങ്കിലും ഒരു ശീലം മാത്രം ഉണ്ട്;
… ടീവി കാണുക.
... മാർക്സിസ്റ്റുകാർ കൈരളി ചാനൽ മാത്രം കാണുന്നതുപോലെ അദ്ദേഹവും ടീവി യിൽ ഒരേയൊരു ചാനൽ മാത്രമേ തുറക്കാറുള്ളു, കാണാറുള്ളു;,,,
… ഫാഷൻ ടീവി മാത്രം,,,
                          ഇക്കാര്യത്തിൽ വീട്ടുകാരുമായി ഒടക്കിയപ്പോൾ പ്രത്യേകമായി ഒരു ടീവി വിലകൊടുത്ത് വാങ്ങി സ്വന്തം ബഡ്‌റൂമിൽ ഫിറ്റ് ചെയ്തു. അങ്ങനെ കുട്ടപ്പൻ ഓക്കെ, സീരിയൽ കാണുന്ന മിസ്സിസ്സ് കുട്ടപ്പൻ ഓക്കെ, റിയാലിറ്റി ഷോ കാണുന്ന അരുമസന്താനങ്ങൾ മൂന്നും ഓക്കെ.

                       ഫാഷൻ ടീവിയിൽ കാണുന്ന രംഗങ്ങൾ ഓർത്തുകൊണ്ട് സ്വയം മറന്ന് നടക്കുമ്പോൾ മറ്റു സ്ത്രീകളെ കണ്ടാൽ അദ്ദേഹത്തിന്റെ ചിന്തകൾ ‘ലാസ് വെഗാസ് ബീച്ചുകളിൽ’ ഓടിക്കളിക്കും,
… ‘ഇവർക്കൊക്കെ അതുപോലെ വസ്ത്രം ധരിച്ച് നടന്നു പോയാലെന്താ? തന്നെപോലുള്ള പുരുഷന്മാർക്ക് നയനസുഖം തരുന്ന രംഗങ്ങൾ ചുറ്റുപാടും ഉണ്ടാകുന്നതിൽ അവർക്കെന്താണ് നഷ്ടം?’

                        ചിന്തകൾ ഫോറസ്റ്റുകൾ പലതും കയറിയിറങ്ങിയതിനെ തുടർന്ന്, സ്വന്തം ഭാര്യയെയും മകളെയും ഒഴിച്ച് മറ്റെല്ലാ സ്ത്രീകളെയും അദ്ദേഹം ഒളിഞ്ഞുനോക്കാൻ തുടങ്ങി. സ്ത്രീകളുടെ ശരീരസൌന്ദര്യം കരകവിഞ്ഞൊഴുകി, ഏത്‌നേരത്താണ് കർട്ടൻ നീക്കി പുറത്തുവരുന്നതെന്ന് ആർക്കും അറിയില്ലല്ലൊ,,,

                       ഈ ഒളിഞ്ഞുനോട്ടക്കാര്യം എല്ലാവരെക്കാളും വേഗത്തിൽ തിരിച്ചറിഞ്ഞത് നമ്മുടെ വിദ്യാർത്ഥിനികളാണ്. അടുത്ത പിരീഡ് കുട്ടപ്പൻ മാസ്റ്റരുടെതാണെങ്കിൽ ക്ലാസ്സിലെ വിദ്യാർത്ഥിനികൾ ഉടൻ തയ്യാറെടുക്കും. ബ്ലൌസിന്റെ കൈയും കഴുത്തും നേരെയാക്കി കൊളത്ത് ഇളകിയിട്ടുണ്ടെങ്കിൽ പിന്ന് കുത്തി ഉറപ്പിക്കും. തട്ടമിട്ടവർ മൂക്കും വായയും ഒഴികെ മറ്റുഭാഗങ്ങളൊക്കെ നന്നായി മറച്ച്, പാവാട താഴ്ത്തുന്നതോടൊപ്പം പാദസരത്താൽ തിളങ്ങുന്ന അവരുടെ പാദങ്ങൾ ഉൾ‌വലിയും.

                          അതുപോലെ കുട്ടപ്പന്റെ വരവറിഞ്ഞ് സ്റ്റാഫ്‌റൂമിലെ സ്ത്രീജനങ്ങൾക്കിടയിൽ അല്പം ഇളക്കം ഉണ്ടാവും. അതായത് എല്ലാവരും തിരക്കിട്ട് സാരി നേരെയാക്കും. അതുവരെ ശരീരത്തിന്റെ 66% പ്രദർശ്ശിപ്പിക്കാൻ സഹായിച്ച അതേ സാരി നേരെയാക്കി; അവർ, അതേ ശരീരത്തിന്റെ 99% മറക്കും.
                         കഥ ഇങ്ങനെയൊക്കെ തന്നെയായതിനാൽ മാസ്റ്ററെ അറിയാവുന്ന സ്ത്രീജനങ്ങളെല്ലാം സ്വന്തം ശരീരം പുറത്ത് കാണിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും. അപ്പോൾ പിന്നെ പ്രശ്നമില്ലല്ലൊ.
,,,
                            സെൻസസ് ഡ്യൂട്ടി എന്ന മഹായജ്ഞത്തിൽ പങ്കാളിയായ കുട്ടപ്പൻ മാസ്റ്റർ ആദ്യഘട്ടമായ ക്ലാസ്സുകളിൽ പങ്കെടുത്തു. അവിടെനിന്ന് അവശ്യവസ്തുക്കളെല്ലാം സ്വീകരിച്ച ബാഗുമായി വിട്ടിലെത്തിയശേഷം അതേപടി അടച്ചുവെച്ചു. ആദ്യഘട്ടത്തിൽ വീടും വീട്ടുനമ്പറും ആളുകളുടെ എണ്ണവും കണക്കെടുത്തു; ഒരു പ്രശ്നവും ഇല്ല. ആകെ 145 വീടുകളിലാണ് പോകാനുള്ളത്; അതൊക്കെ പെട്ടന്ന് തീർക്കാവുന്നതെയുള്ളു.
                           നല്ലദിവസം നോക്കി കുട്ടപ്പൻ മാസ്റ്റർ സെൻസസ് യാത്ര ആരംഭിച്ചു. ആവശ്യമായ ബുക്ക്, റസീറ്റ്, ഫയൽ, ഫോറം, പെന്ന്, പെൻസിൽ ആദിയായവ സഞ്ചിയിലാക്കി അടുത്ത പഞ്ചായത്തിലെ അപരിചിതമായ മേഖലകൾ തേടി അദ്ദേഹം ഡീസന്റ് പയ്യനായി നടക്കാൻ തുടങ്ങി.

ഒന്നാമതായി കയറിയ വീട്ടിൽ ആറു പേർ...
                   ഗൃഹനാഥൻ എല്ലാം കൃത്യമായി പറഞ്ഞുതന്നതിനാൽ സംശയലേശമന്യേ പൂരിപ്പിച്ച് ഫോറം നൽകി. പത്ത് മിനിട്ട് സംസാരിച്ചിട്ടും മറ്റൊരംഗത്തെയും കാണാൻ കഴിഞ്ഞില്ല. ഒരു ചായപോലും ഓഫർചെയ്യാത്ത ആ പിശുക്കന്റെ വിട്ടിൽനിന്നും പുറത്തിറങ്ങാൻ തുടങ്ങുമ്പോഴാണ് വരാന്തയുടെ മൂലയിൽ കുനിഞ്ഞിരിക്കുന്ന ഒരു വൃദ്ധയെ കണ്ടത്,
“ഇതാരാണ്? ഇങ്ങനെ പ്രായമുള്ള ഒരാളെ സെൻസസിൽ ഉൾപ്പെടുത്തിയിട്ടില്ലെല്ലൊ?”
“അത് എന്റെ ഭാര്യയുടെ അമ്മയാ; അവരെ ഞങ്ങൾ ഒരു കണക്കിലും കൂട്ടാറില്ല”
“ഈ വീട്ടിൽ സ്ഥിരമായി താമസിക്കുന്നവരാണെങ്കിൽ ചേർക്കെണ്ടതാണല്ലൊ”
“മാഷെ നിങ്ങൾ നിങ്ങളുടെ ജോലി ചെയ്താൽ മതി; വലിഞ്ഞ് കയറിയവരെയൊന്നും ഞങ്ങൾ കൂട്ടത്തിൽ കൂട്ടാറില്ല”
                    ഗൃഹനാഥൻ ദേഷ്യപ്പെട്ട് പറഞ്ഞപ്പോൾ അവരുടെ സ്വന്തം അമ്മായിഅമ്മയായ ആ വയസിത്തള്ളക്ക് വേണ്ടി വെറുതേയൊരു തർക്കം നടത്തുന്നത് ആരോഗ്യത്തിന് ഹാനികരമായി തോന്നി.
… അപ്പോൾ കണക്കിൽ‌പെടാത്ത, ‘1’ കൂട്ടിച്ചേർത്ത് ഇന്ത്യൻ ജനസംഖ്യ കണക്കാക്കണം; പുറത്തിറങ്ങുമ്പോൾ മനസ്സിലോർത്തു.

അടുത്ത വീട്ടിലുണ്ട് പതിനാല് അംഗങ്ങൾ!
                 കോളിംഗ് ബെൽ അടിച്ച് കിളിചിലച്ചപ്പോൾ വരാന്തയിൽ കയറി പുത്തൻ സോഫയിൽ ഇരുന്ന കുട്ടപ്പന് വളരെ സന്തോഷമായി. പൂരിപ്പിക്കാനുള്ള കടലാസും പുസ്തകവും പുറത്തെടുത്ത് ഫയൽ‌ബോർഡിൽ വെച്ച് വീട്ടുകാരെ കാത്തിരുന്നപ്പോൾ ആരൊക്കെയോ ചേർന്ന്, കരയാമ മോഡലിൽ എത്തിനോക്കിയ ഉടനെ തല ഉള്ളിലേക്ക് വലിച്ചതല്ലാതെ പുറത്തുവന്നില്ല. വീണ്ടും കിളിയെ ചിലപ്പിച്ച് പൂർവ്വസ്ഥാനത്തിരുന്നപ്പോൾ പ്രായമുള്ള ഒരു സ്ത്രീ പുറത്തിറങ്ങി; പിന്നാലെ ട്രേയിൽ ചായയും കെയ്ക്കുമായി ഒരു പെൺ‌കുട്ടിയും.

                  വെറും ചായ ആയാലും വെറുതെകിട്ടിയാൽ കുട്ടപ്പൻ കുടിക്കാതെ വിടില്ല. ചായ പകുതി കുടിച്ചശേഷം കെയ്ക്ക് എടുക്കാൻ കൈനീട്ടിയപ്പോഴാണ് തന്നെ ആപാതചൂടം നിരീക്ഷിച്ച് ഗവേഷണത്തിലേർപ്പെട്ട പെൺ‌കുട്ടിയെയും പ്രായമുള്ള സ്ത്രീയെയും ശ്രദ്ധിച്ചത്, എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റെയ്ക്ക്; പെട്ടെന്ന് ആ സ്ത്രീ ചോദിച്ചു,
“മോൻ ഒറ്റക്കാണോ വന്നത്?”
അത്‌പിന്നെ കണക്കെടുക്കാൻ ആണുങ്ങളായ ഞാൻ‌മാത്രം മതിയല്ലൊ, ഇവിടെ പതിനാല് അംഗങ്ങളാണല്ലെ?”
പെൺകുട്ടി പെട്ടെന്ന് അകത്തേക്കൊടിയപ്പോൾ മുതിർന്നവർ ചോദിച്ചു,
“അപ്പോൾ വന്നത്?”
“ഞാൻ ജനസംഖ്യാ കണക്കെടുപ്പിന് വന്നതാ; ഇവിടെ അഞ്ച് മുതിർന്നവരും ഒൻപത് കുട്ടികളും ഉണ്ടല്ലൊ”
                         പെട്ടെന്ന് അവരുടെ മുഖം ഇരുണ്ട്, പകൽ‌വെളിച്ചത്ത് ചെകുത്താനെ കണ്ടതുപോലായി. ദേഷ്യപ്പെട്ട് ‘ബാക്ക് ഓക്കെ സ്റ്റൈലിൽ’ അകത്തുപോകുമ്പോൾ പറഞ്ഞു,
“നമ്മള് വിചാരിച്ച് ഇവിടത്തെ കുട്ടിയെ പെണ്ണ്കാണാൻ വന്നതാണെന്ന്,,,”
                        കല്ല്യാണപ്രായമായ പെണ്ണ് വീട്ടിലുണ്ടെങ്കിൽ അവിടെ വരുന്ന ചെറുപ്പക്കാരെല്ലാം അവളെ കെട്ടാൻ വരുന്നതാണെന്നാ ഈ തള്ളയുടെ ഭാവം.

                       കഠിനപരിശ്രമത്തിലൂടെ കണക്കെടുത്ത് ആ വീട്ടിൽ‌നിന്ന് ഒരു തരത്തിൽ പുറത്തുചാടി; നേരെ അടുത്ത വീട്ടിൽ.
അവിടെ വെറും മൂന്ന് അംഗങ്ങൾ മാത്രം,
                         വീട്ടമ്മയും അവരുടെ രണ്ട് കുട്ടികളും മാത്രം; എളുപ്പത്തിൽ പൂർത്തിയാക്കാം, നേരെ വീടിന്റെ വരാന്തയിൽ കയറി. വാതിൽ അടഞ്ഞിരിക്കുന്നുണ്ടെങ്കിലും ഒരു വശത്തുള്ള ജനാലയുടെ മേൽ‌പകുതി തുറന്നിരിക്കയാണ്. കോളിംഗ്‌ബെൽ കാണാനായി ചുമരിൽ മൊത്തമായൊന്ന് തപ്പിയിട്ടും കണ്ടില്ല.

                         തുറന്നിട്ട ജനാലയുടെ മേലെ എഴുതിയ വീട്ടുനമ്പർ വായിക്കാൻ ശ്രമിച്ചപ്പോൾ അകത്ത് ഒരു ആളനക്കം. പാതിതുറന്ന ജനാലയിലൂടെ പതുക്കെ ഒളിഞ്ഞുനോക്കിയപ്പോൾ കുട്ടപ്പൻ കണ്ടത്,,,;
… പകൽ‌വെളിച്ചത്തിൽ ഇതുവരെ കാണാത്ത ഒരു അപൂർവ്വ ദൃശ്യം…
... ഒരു സ്ത്രീ വസ്ത്രം മാറുകയാണ്; പാവാട ഉടുത്തശേഷം കൈരണ്ടും പിന്നിലേക്ക് വളച്ച് അടിവസ്ത്രത്തിന്റെ കൊളുത്തിടാനുള്ള തീവ്രപരിശ്രം നടത്തുകയാണവർ. ഉടുക്കാനുള്ളതാവണം, സാരി സമീപമുള്ള കിടക്കയിൽ വിശ്രമിക്കുന്നുണ്ട്. മേൽത്തട്ടിന്റെ പിൻ‌വശം മാത്രമായി കാണുന്ന കുട്ടപ്പൻ കൂടുതൽ ദൃശ്യങ്ങൾ കാണാൻ മൌനം വിദ്വാനു ഭൂഷണമാക്കി അല്പനേരം അനങ്ങാതെ നിന്നു.
... പെട്ടെന്ന് ആ മാതൃകാ അദ്ധ്യാപകന്റെ തലയിൽ ഒന്ന് മിന്നി. താൻ സെൻസസിനാണ് വന്നത്; അപ്പോൾ ഇങ്ങനെ നോക്കുന്നത് ആരെങ്കിലും കണ്ടാലോ?

അദ്ദേഹം മുൻ‌വാതിലിനു സമീപം വന്ന് ഉച്ചത്തിൽ വിളിച്ചു,
“ഹലോ, ഇവിടെ ആരും ഇല്ലേ?”
                         കുട്ടപ്പൻ പ്രതീക്ഷിച്ചതിലും വേഗത്തിൽ പെട്ടെന്ന് മുൻ‌വാതിൽ തുറക്കപ്പെട്ടു; തുറന്ന വാതിലിനു മുന്നിലതാ പാവാടമാത്രം ധരിച്ച വീട്ടമ്മ അതേപടി ഓപ്പൺ‌ആയി നിൽക്കുന്നു! അതുവരെ പരിശ്രമിച്ചിട്ടും കണൿഷൻ ‘ഓക്കെ’യാവാത്ത ദിവ്യവസ്ത്രം അഴിച്ച്‌ചുരുട്ടി ഇടതുകൈയിൽ പിടിച്ചിട്ടുണ്ട്.
                      കുട്ടപ്പൻ മാസ്റ്ററും വീട്ടമ്മയും ഒന്നിച്ചു ഞെട്ടി. ഞെട്ടിയ വീട്ടമ്മ ‘അയ്യോ’ എന്നും പറഞ്ഞ് അകത്തേക്കോടിയപ്പോൾ മാസ്റ്റർ പുറത്തേക്കും ഓടി.

ശേഷം,,,
പകൽ‌വെളിച്ചത്തിൽ ദിവ്യദർശ്ശനം ലഭിച്ചതിനാൽ ഊണും ഉറക്കവും നഷ്ടപ്പെട്ട കുട്ടപ്പൻ; പിന്നിടൊരിക്കലും ഫാഷൻ ടീവി തുറക്കുകയോ, സ്ത്രീകളെ ഒളിഞ്ഞുനോക്കുകയോ ചെയ്തില്ല.

21 comments:

  1. ആഴ്ചകൾക്ക് മുൻപ് എഴുതി പോസ്റ്റ് ചെയ്യാൻ‌നേരത്ത് നമ്മുടെ ‘കുമാരന്റെ’ ‘മാച്ച് ഫിക്സിങ്ങ്’
    കാരണം മാറ്റിവെക്കപ്പെട്ടത് ഇപ്പോൾ പോസ്റ്റുകയാണ്. കാരണം ഊഹിക്കുക;
    കാര്യമായ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ വീട്ടിനു പുറത്ത്‌നിന്ന് ശബ്ദം കേട്ടാൽ എല്ലാം‌മറന്ന്, പെട്ടെന്ന് ചാടിയോടി പുറത്ത് വരുന്നത് ചില വീട്ടമ്മമാരുടെ ജന്മസ്വഭാവമാണ്.

    ReplyDelete
  2. ഇത്രയും വകതിരിവില്ലാതെ ഒരു സ്ത്രീ വാതില്‍ തുറക്കും എന്നുള്ളത് കുറച്ചു കടന്ന ചിന്ത ആയിപ്പോയീ. അത് പോലെ 66% കാണിക്കുന്നവര്‍ അത് കുട്ടപ്പന്മാര്‍ കാണാന്‍ വേണ്ടിയല്ലേ അങ്ങനെ ചെയുന്നെ?? ആശംസകള്‍..

    ReplyDelete
  3. കാര്യമായ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ വീട്ടിനു പുറത്ത്‌നിന്ന് ശബ്ദം കേട്ടാൽ എല്ലാം‌മറന്ന്, പെട്ടെന്ന് ചാടിയോടി പുറത്ത് വരുന്നത് ചില വീട്ടമ്മമാരുടെ ജന്മസ്വഭാവമാണ്.

    ഇക്കാര്യത്തില്‍ വീട്ടമ്മമാരെ മാത്രം കുറ്റം പറയണ്ട, എല്ലാവരും ചെയ്യും,

    ആ ബാക്ക് ഓക്കെ സ്റ്റൈല്‍ കലക്കി

    ReplyDelete
  4. ടീചെര്ടെ മിനി നര്‍മം വായിക്കാറുണ്ട്.. ഇഷ്ടമാണ്.. പക്ഷെ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍.... വസ്ത്രം ധരിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ വീട്ടില്‍ ആരെങ്കിലും വന്നാല്‍ അത് ഉടുക്കാതെ തന്നെ ഒരു വീട്ടമ്മ മുന്‍ വാതില്‍ തുറക്കുമെന്ന് വിശ്വസിക്കാന്‍ സാമാന്യ ബുദ്ധിക്കൊരു മടി. പിന്നെ കഥയല്ലേ. കഥയില്‍ ചോദ്യമില്ലല്ലോ അല്ലെ ടീച്ചറെ ? എന്തായാലും ചിരിച്ചു..

    ReplyDelete
  5. ഞാന്‍ : Njan-,
    ആദ്യമായി അഭിപ്രായം എഴുതിയതിന് പെരുത്ത് നന്ദി.

    നല്ലി-,
    എന്റെ അടുത്ത വീട്ടിൽ ആരെങ്കിലും പോയി വിളിച്ചാൽ വാതിൽ തുറക്കാനായി അമ്മയും മകളും മത്സരിച്ച് ഓടിവരാറുണ്ട്. പലപ്പോഴും ആ അമ്മ പറയും “നിന്നെ പെണ്ണ് കാണാൻ ആൾക്കാർ വരുമ്പോൾ നീ അടുക്കളവേഷത്തിൽ ഓടി പുറത്തിറങ്ങും” എന്ന്. അഭിപ്രായം എഴുതിയതിനു നന്ദി.

    Sindhu Azhakam-,
    കഥയിൽ ചോദ്യമില്ലെങ്കിലും അല്പം സത്യം ഉണ്ട്. വാതിൽ തുറന്ന് വീട്ടമ്മ പുറത്തിറങ്ങിയ കാര്യം വർഷങ്ങൾക്ക്മുൻപ് നാട്ടിൻ‌പുറത്ത്, ഒരു കണക്കെടുപ്പിനു പോയ അദ്ധ്യാപകൻ പറഞ്ഞതാണ്. അങ്ങനെയും സംഭവിക്കാം. അഭിപ്രായം എഴുതിയതിനു നന്ദി.

    ReplyDelete
  6. ടീച്ചറെ, അല്പം കടന്ന നര്‍മ്മം :-)
    ഇത്തരം കുട്ടപ്പന്മാര്‍ ധാരാളമുണ്ട്.

    ReplyDelete
  7. എന്‍റെ ടീച്ചറെ ആ പേരാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌. "തുറന്ന സമീപനം". പിന്നെ ഈ സ്വഭാവമുള്ള ചില 'സാറന്മാരെ' അറിയാം. അതില്‍ ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് നമ്മുടെ ഒരു മാഷ്‌ ഒരു കുട്ടിയോട് ചോദിച്ച ഒരു കാര്യമുണ്ട്. "ഇന്ന് കെട്ട്യോളും കുട്ട്യോളും അവളുടെ വീട്ടില്‍ പോയിരിക്കുവാ ഞാന്‍ വൈകിട്ട് കാറും കൊണ്ട് കാത്ത്‌ നില്‍ക്കാം, നീ നിന്‍റെ വീട്ടില്‍ വിളിച്ച്‌ ഏതെങ്കിലും കൂട്ടു കാരിയുടെ വെട്ടില്‍ പോകും എന്ന് പറഞ്ഞാല്‍ മതി, ബാക്കി ഞാന്‍ ഏറ്റു" എന്ന്. ആ സാറിനു എന്‍റെ ഉള്‍പ്പെടെ ചില കുട്ടികളുടെ ഹസ്തരേഖകളുടെ എണ്ണം കിറു കൃത്യമായി അറിയാം.!

    ReplyDelete
  8. ഇത്രേം വേണ്ടാരുന്നു. :)

    ReplyDelete
  9. നല്ല സുന്ദരമായി വായിച്ചുവന്നു. അവസാനം ഞെട്ടിപ്പോയല്ലോ സാറേ.സംഗതി നല്ലതായി. ഇനി ഈദുൽ ഫിതറിന് വേണ്ടി ഒന്നുകൂടി പോരട്ടെ.ഞങ്ങൾ സൌദിയിലിരുന്ന് വായിച്ചു രസിക്കട്ടെ.

    ReplyDelete
  10. താന്‍ തേടി നടന്നത് ഇത്രയൊക്കെയേ ഉള്ളൂ എന്ന് കുട്ടപ്പന്‍ മാഷ് മനസ്സിലാക്കിയത് കൊണ്ടാവണം പിന്നെ ഒളിഞ്ഞ് നോക്കാതിരുന്നത്.

    ReplyDelete
  11. ente teachere ingane bodham illatha pennungalum undakumo ??

    ReplyDelete
  12. ഇതാ പറയുന്നേ ഒന്നും ഫ്രീ ആയി ആര്‍ക്കും കൊടുക്കരുത്.. ഒരു വിലയും ഉണ്ടാവില്ല എന്ന്

    ReplyDelete
  13. വോ!
    അങ്ങനെ കുട്ടപ്പനു വിശ്വരൂപദര്‍ശനം കിട്ടി ബോധോദയം വന്നു! ഇതാണ് മോക്ഷപ്രാപ്തി എന്ന് പറയുന്നത്.

    ReplyDelete
  14. "അതുവരെ ശരീരത്തിന്റെ 66% പ്രദർശ്ശിപ്പിക്കാൻ സഹായിച്ച അതേ സാരി നേരെയാക്കി; അവർ, അതേ ശരീരത്തിന്റെ 99% മറക്കും"

    പടച്ചോനെ, നമ്മളെ സ്ടാഫ്റൂം..!

    ReplyDelete
  15. halo....ith perum post cheyyalalla seal vaykkalum koodi aanallo.

    ReplyDelete
  16. ബിജുകുമാര്‍ alakode-, ആളവന്‍താന്‍-, ഷാ-, വി.എ || V.A-, കുമാരന്‍ | kumaran-, അബ്‌കാരി-, kichu...-, കണ്ണനുണ്ണി-, വഷളന്‍ ജേക്കെ ★ Wash Allen JK-, Sabu M H-, കണ്ണൂരാന്‍ / Kannooraan-, ലീല എം ചന്ദ്രന്‍..-,
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  17. പകൽ‌വെളിച്ചത്തിൽ ദിവ്യദർശ്ശനം ലഭിച്ചതിനാൽ ഊണും ഉറക്കവും നഷ്ടപ്പെട്ട കുട്ടപ്പൻ; പിന്നിടൊരിക്കലും ഫാഷൻ ടീവി തുറക്കുകയോ, സ്ത്രീകളെ ഒളിഞ്ഞുനോക്കുകയോ ചെയ്തില്ല.
    കഥയല്ലേ....No Comments...

    ReplyDelete
  18. എല്ലാം ഇത്ര്യേ ഉള്ളൂ.
    ഹിഹിഹി

    ReplyDelete
  19. എനിക്കും ഇങ്ങനത്തെ ഒരു അനുഭവം ഉണ്ട്, ഒരിക്കല്‍ കമ്പ്യൂട്ടര്‍ സര്‍വീസ് ചെയ്യാന്‍ പോയപ്പോള്‍, അതു കൊണ്ട് ഞാനും ഫാഷന്‍ ടിവി കാണാറില്ല, ഹ ഹ ഹ

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!